രാജ്യത്തിൻ്റെ വിഭവശേഷിയെ കണ്ടെത്താനും, പ്രായോഗിക തലത്തിൽ അവയെ പ്രയോജനപ്പെടുത്താനും ഉള്ള ആർജ്ജവവും കർമ്മശേഷിയും ഭരിക്കുന്നവർക്ക് ഉണ്ടാവണം. അതിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസവും, പിന്തുണയും നേടിയെടുക്കാനുള്ള വിശാലമായ ഉൾക്കാഴ്ച കൂടി ഭരണകർത്താക്കൾക്ക് ഉണ്ടാവണം. രാജ്യം എന്നാൽ ജനാധിപത്യമാണ്, സമഭാവനയാണ്, സാഹോദര്യമാണ്, സഹവർത്തിത്വമാണ്. അത് സ്കൂൾ അസംബ്ലിയിൽ വായിച്ചു തള്ളേണ്ട, പാഠപുസ്തകങ്ങളിലെ ആമുഖത്താളുകളിലെ വെറും പ്രതിജ്ഞാ വാചകങ്ങൾ അല്ല, മറിച്ച് ഭരണകർത്താക്കൾ തങ്ങളുടെ ജനതയ്ക്ക് തങ്ങളുടെ പ്രവർത്തികളിലൂടെ പഠിപ്പിച്ച് കൊടുക്കേണ്ട ഇച്ഛാശക്തിയുള്ള നിലപാടുകളാണ്. കെട്ടുറപ്പുള്ള ഒരു രാജ്യത്തിന്, ജനപിന്തുണയുള്ള ഭരണകൂടമാണ് ആവശ്യം, അവിടെ ശത്രുരാജ്യത്തിനെ നേരിടാൻ ആയുധങ്ങൾ പോലും വേണ്ടി വരില്ല. ഇന്ത്യ, ഉള്ളെരിയുന്ന ഒരു അഗ്നിപർവ്വതമാണന്ന ചിന്തയാണ് ശത്രുരാജ്യങ്ങളുടെ കയ്യിലെ ഏറ്റവും പ്രതീക്ഷയുള്ള ആയുധം. അവിടെ റാഫേൽ ഒരു പ്രത്യക്രമണ ആയുധമേയല്ല. അവർക്ക് മുന്നിൽ നാം ഉയർത്തിപ്പിടിക്കേണ്ട പ്രധാന ആയുധം നമ്മുടെ കെട്ടുറപ്പാണ്. അത് കോടികൾ ചിലവഴlച്ചാൽ കിട്ടില്ല, മറിച്ച് നിലപാടുകളുടെ സമഗ്രമായ മാറ്റം മാത്രം മതിയാവും.
Tuesday, 28 July 2020
ഇന്ത്യയും റാഫേലും
ഏഴോ എട്ടോ റാഫേൽ ജറ്റുകൾ വന്നു, ഇപ്പോൾ ചൈനയെ മറിച്ചിട്ടു കളയും എന്ന സംഘി നിലവിളികളും മാദ്ധ്യമ തള്ളലുകളും കണ്ടിട്ട് പറയുകയാണ്. റാഫേൽ എന്നാൽ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യക്ക് ആരാധിക്കാൻ നൽകിയ പുതിയ ദൈവമൊന്നുമല്ല. പുരാണത്തിൽ പരമേശ്വരൻ ഭൂമിയോളം വളർന്ന് ആകാശത്ത് ചെന്ന് ബ്രഹ്മാസ്ത്രവും ആഗ്നേയാസ്ത്രവും പ്രയോഗിച്ച് ശത്രുക്കളെ നിഗ്രഹിച്ചിരുന്ന തരത്തിൽ, ചൈനയെ കരിച്ച് കളയാൻ കഴിയുന്ന ദിവ്യശക്തിയും അതിനുണ്ടന്ന മൂഡ സ്വർഗ്ഗത്തിൽ വീണുപോകയുമരുത്. അത്യാധുനികത പേറുന്ന ന്യൂജൻ വിഭാഗത്തിൽ പെടുന്ന ഫൈറ്റർ ജറ്റുകൾ മാത്രമാണവ. അതിനെ പ്രതിരോധിക്കാൻ കഴിവുള്ള നിരവധി അത്യാധുനിക ആയുധശേഖരങ്ങളുള്ള രാജ്യമാണ് ചൈന. അവരെ പ്രതിരോധിക്കാൻ വെറും വായ്ത്താരികളും, ഊക്കൻ തള്ളുകളും മാത്രം പോരാ.
Subscribe to:
Posts (Atom)